എന്റെ മധുരപ്രണയത്തിന്റെ
മാധുര്യമറിഞ്ഞ ആ മരച്ചുവട്ടിൽ
എന്നെ എന്നും ഇരിക്കാൻ
അനുവദിക്കുക,,
പ്രണയനിമിഷങ്ങളിലലിഞ്ഞ
അവളുടെ തേനൂറും ഓർമ്മകളിൽ
ഞാൻ മതിമറന്നിരുന്നത് അവിടെ
ആ മരച്ചുവട്ടിലാണ്,
മഴയും വെയിലും ആസ്വധിച്ച്
തെന്നലിൻ കുളിരിലലിഞ്ഞ
മായ്ക്കാനാവാത്ത പ്രണയരസക്കൂട്ടിന്‍
ഓർമ്മകളിൽ ഞങ്ങൾ എന്നും
അവിടെ ഇരിക്കാറുണ്ടായിരുന്നു,
വിവാഹശേഷം അവളുടെ മടിയിൽ
മയങ്ങി എന്റെ സ്വപ്നങ്ങൾ
സ്വർഗ്ഗം തീർത്തതും ആ മരച്ചുവട്ടിലാണ്,
എന്‍ മടിയിൽ കിടന്നവൾ
ഒരിക്കൽ കൊഞ്ചിപ്പറഞ്ഞിട്ടുണ്ട്,
നിന്റെ മണമുള്ള ഈ മരച്ചുവട്ടിൽ
നിന്റെ മടിയിൽ തലചായ്ച്ചു
മരിക്കാനാണെനിക്ക് ഇഷ്ടമെന്ന്,
അന്ന് ഞാനവളോട് പറഞ്ഞിരുന്നു.
എന്റെ ആത്മാവ് നിന്നെത്തേടി
എന്നും ഈ മരച്ചുവട്ടിലെത്തുമെന്ന്,
പക്ഷേ അവളാണ് എന്നെവിട്ട്
ആദ്യം പോയത്
,
ഈ വൃണപ്പെട്ട എന്റെ കാലിലെ
ചങ്ങലകൾ നിങ്ങൾ മുറിച്ചുമാറ്റുക!,
എൻ ശ്വാസം നിലക്കുംവരെ
നിങ്ങളെന്നെ ആ മരച്ചുവട്ടിൽ
ഇരിക്കാൻ അനുവദിക്കുക..
അവളുടെ മരണവെപ്രാളത്തിനിടക്കാണ്
എന്റെ കാലിൽ ചങ്ങലപ്പൂട്ടണിഞ്ഞത്,
എന്റെ മടിയിൽക്കിടന്നവൾ മരിക്കുമ്പോൾ
ഞാൻ മാറത്തലച്ച് ആർത്തട്ടഹസിച്ചിരുന്നു.
ബൈക്ക് കൊക്കയിലേക്ക് താഴ്ച്ചയിലേക്ക്
തെറിച്ചുപോയത് ഞാൻ കണ്ടിരുന്നു.!!!.
ജലീല്‍ കല്പകഞ്ചേരി,
jaleelk
non